Wednesday, August 1, 2012

കഥ ഒന്ന് ...സൂസന്‍.


സ്ത്രീ കഥാ പാത്രങ്ങള്‍ക്ക് പ്രാതിനിധ്യമില്ലാത്ത കഥയിലേക്ക് സൂസന്ന എന്ന സ്ത്രീ കടന്നു വന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു.

ഓരോ പുരുഷ കഥാ പാത്രത്തെയും വളരെ സൂക്ഷമതയോടെ നിരീക്ഷിച്ച് പ്രത്യക്ഷത്തില്‍ സ്ത്രീയുമായി യാതൊരു ബന്ധവും ഇല്ലാത്ത കഥാ പാത്രങ്ങളെ യായിരുന്നു തിരഞ്ഞെടുത്തിരുന്നത്.

സ്ത്രീയുമായി പരോക്ഷമായി ബന്ധമുള്ള ഒരു കഥാപാത്രത്തെ എപ്പോള്‍ വേണമെങ്കിലും കഥയിലെ അത്യാവശ്യ ഭാഗത്ത് അവതരിപ്പിക്കാന്‍ വേണ്ടി ഒരുക്കി നിര്‍ത്തിയിരുന്നു.

കീഴാളന്റെ വിലാപ കാവ്യമെഴുതി പുരസ്കാരത്തിന് അര്‍ഹത നേടിയ കവിയെ ആദരിച്ച ദിവസമായിരുന്നു ആ കഥ മനസ്സിലേക്ക് കടന്നു വന്നത്.

ഏഴു ഭാഷകളില്‍ ഒരുമിച്ചായിരുന്നു കഥ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചത്. ആംഗലേയ ഭാഷയിലെ കൈയെഴുത്തു പ്രതിയായിരുന്നു ആദ്യം തയ്യാറാക്കിയത്.ഇനി ആറ് ഭാഷകളിലേക്കുള്ള വിവര്‍ത്തനം കൂടി കഴിഞ്ഞാല്‍ ഈ കഥ വായന ക്കാരന്റെതാകുന്നു .

ആംഗലേയ ഭാഷയിതര അഞ്ചു ഭാഷകളിലേക്ക് വിവര്‍ത്തകര്‍ പ്രതിഫലം കാംക്ഷിക്കാതെ ചരിത്ര മാവുന്ന കഥയുടെ വിവര്‍ത്തനത്തിനായി മുന്നോട്ടു വന്നു.

ഇനി മലയാളം മാത്രം ബാക്കി.ഭാക്കി.ദീര്‍ഘ നാളത്തെ അന്വേഷണ ങ്ങള്‍ ക്കൊടുവില്‍ തിരസ്കരിക്കപ്പെട്ടവന്റെ നെഞ്ചിലെ വിലാപമാണ്‌ പുരസ്കാര ജേതാവിന്റെ ആഹ്ലാദ ങ്ങള്‍ക്ക് പെരുമ യേ കുന്നതെന്ന കഥയിലെ പരാമര്‍ശം കഥാകൃത്ത് നിഷേധിച്ച ദിവസം,അത് കഥയുടെ നിര്‍മ്മിതിയുടെ ഏതോ ഒരു ദശാ സന്ധിയില്‍ കഥാപാത്രം പറഞ്ഞു പോകുന്നതാ ണെ ന്നു പത്ര സമ്മേളനം നടത്തിയ അതെ ദിവസമായിരുന്നു.

അന്ന് തന്നെ സൂസന്‍ മലയാളത്തിലേക്കുള്ള കഥയുടെ വിവര്‍ത്തകയായതും യാദൃശ്ചികമായിരിക്കാം.

യാതൊരു പ്രത്യേകതയുമില്ലാതെ തന്നെ ഏറെ കേട്ടിഘോഷിക്കപ്പെട്ട കഥ ഏഴു ഭാഷകളില്‍ ഏഴു രാജ്യങ്ങളിലായി പ്രസിദ്ധീകരിച്ച ദിവസത്തില്‍ അതെ ദിനം തന്നെ പ്രസിദ്ധീകരിച്ച ആയിരം കോപ്പികളും വിട്ടു പോയ കഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതായിരുന്നു.കാരണം അതെ ദിവസമായിരുന്നു മലയാളത്തിലെ കഥയുടെ വിവര്‍ത്തകയായ സൂസന്റെ പീഡന വാര്‍ത്ത ദൃശ്യാ മാധ്യമങ്ങള്‍ വാര്‍ത്തയായി പുറത്തു വിട്ടതും.

Tuesday, July 31, 2012

സാക്ഷി...


ളരെ ദ്രുത ഗതിയിലായിരുന്നു  അയാളുടെ ചലനങ്ങള്‍ .പോക്കെറ്റില്‍ നിന്നും ലൈറ്റര്‍  എടുത്ത്  തന്റെ പാസ്  പോര്ടിന്  തീകൊളുത്തി. നിലത്തു വീഴാന്‍ പോലും സമയമില്ലാതെ  കാറ്റ്  അതിന്റെ അവശിഷ്ടങ്ങള്‍ ഞൊടിയിട കൊണ്ട് മരുഭൂമിയില്‍ അപ്രത്യക്ഷമാക്കി.

എന്റെ വാക്കുകള്‍ തൊണ്ടയിലെവിടെയോ കുരുങ്ങിക്കിടന്നു.ചുട്ടു പഴുത്ത മരുഭൂമി ആര്‍ത്തലച്ചു കിടന്നു.കാറ്റ്  ഘോരമായി വീശിക്കൊണ്ടിരുന്നു.പിന്നീടുള്ള അയാളുടെ ഓരോ ചലനങ്ങളും എന്നെ അമ്പര പ്പിക്കുകയും അതിലേറെ ഭയപ്പെടുത്തുകയും ചെയ്തു.

മരുഭൂമിയില്‍ അല്‍പ നേരം ധ്യാന നിരതനായി  മുട്ട് കുത്തിയിരുന്നു അയാള്‍ ചെറിയൊരു കുപ്പിയുടെ അടപ്പ് തുറന്ന ശേഷം അതിലെ ചുവന്ന ദ്രാവകം തൊണ്ടയിലേക്ക്‌  കമഴ്ത്തി യ പ്പോ ഴാണ്  ഞാനാ ഭയാനകരമായ രംഗത്തിനു സാക്ഷ്യം വഹിച്ച താണെന്ന  യാഥാര്‍ത്ഥ്യം എനിക്ക് മനസ്സിലായത്.

അല്‍പ നിമിഷം കൊണ്ട് എനിക്ക് ഇടതു വശം കണ്ട മണല്‍ക്കുന്ന്‍  ഭയാനക രൂപം പൂണ്ടു എന്റെ പിരടിക്ക്  പുറകില്‍   പ്രത്യക്ഷപ്പെട്ടു.

അയാളെന്റെ സുഹൃത്തായിരുന്നു.പ്രവാസിയായി നരക ജീവിതംനയിക്കാന്‍ വിധിക്കപ്പെട്ടവന്‍..  .അയാളില്‍ നിന്നും  ഒട്ടും വിഭിന്ന മായിരുന്നില്ല   എന്റെ അവസ്ഥയും.എങ്കിലും ആത്മഹത്യ ഭീരുത്വമാണെന്ന്  തന്നെ ഞാന്‍ വിശ്വസിച്ചു.

ഒരു പക്ഷെ ലോകത്ത് ആര്‍ക്കും അഭിമുഖീകരിക്കാന്‍  കഴിയാത്ത ഒരു സത്യം.സുഹൃത്തിന്റെ ആത്മഹത്യ  നേരില്‍  കാണേണ്ടി വന്ന  ദുരന്തം.


ഒടുങ്ങാത്ത ജീവിത ഭാരം താങ്ങിയൊടുവില്‍  നിവര്‍ന്നു നില്‍ക്കാന്‍ ശേഷി നഷ്ടപ്പെടാന്‍ തുടങ്ങി യപ്പോഴാണ്  അയാള്‍ സമ്പന്ന നാവാനുള്ള വഴികള്‍ക്ക് അന്വേഷണം  ആരംഭിച്ചത് .


അസന്മാര്‍ഗികമായ കൂട്ട്‌ കെട്ടിലേക്ക്  ഉള്ള അയാളുടെ  കൂട്‌മാറ്റം  ഞാന്‍  വേദനയോടെ അറിഞ്ഞു.എന്റെ ഉപദേശങ്ങള്‍ക്ക്   അവിടെ പ്രസക്തിയില്ലായിരുന്നു.ഒന്നുകില്‍ എനിക്ക്  അയാള്‍ക്കൊരു ശാശ്വതമായ  പരിഹാരം  നിര്‍ദ്ദേശിക്കാന്‍  കഴിയണം ,അല്ലെങ്കില്‍ അയാളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊടുക്കാനുള്ള സാമ്പത്തിക ശേഷി  എനിക്കുണ്ടായിരിക്കണം.

പലിശയിടപാട്  കാരന്റെ  സഹായാത്രികനായപ്പോഴും  വ്യാജ മദ്യ ലോബികളുടെ വില്പനക്കാരനായിരുന്നിട്ടും അരുതെന്ന്  പറയാന്‍ കഴിയാത്ത നിസ്സഹായതാവസ്ഥ.

ഞാനും അയാളെ പ്പോലെ ലക്ഷക്കണ ക്കിന് ഹതഭാഗ്യരായ അവിദഗ്ദ  തൊഴിലാളി കളിലെ കണ്ണികള്‍..  .  .തങ്ങളുടെ  നരക തുല്യമായ ജീവിതത്തിനു  സമാന്തരമായി മറ്റൊരു വിഭാഗം  സുഖ ലോലുപതയില്‍ മുഴുകി ജീവിക്കുന്നെവെന്ന  യാഥാര്‍ത്ഥ്യം പോലും അറിയാത്തവര്‍.


എന്തൊക്കെയായാലും അയാള്‍ പൂര്‍വ്വ ജീവിതത്തിലേക്ക്  തിരിച്ചു വരുമെന്ന എന്റെ പ്രത്യാശകള്‍ അവസാനിച്ചിരുന്നില്ല.എന്നാല്‍ ആ പ്രത്യാശയെ  അര്‍ത്ഥമില്ലാതാക്കി പെണ്‍വാണിഭ സംഘ ത്തിലെ ഇടനിലക്കാരനായി അയാള്‍  പ്രവര്‍ത്തനമാരംഭിച്ച്ചപ്പോഴാണ്  എനിക്കയാളെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്.

ഒടുവില്‍ ചെറിയൊരു  വൈദ്യ പരിശോധനക്കായി  അട്മിട്റ്റ്  ചെയ്യപ്പെട്ട അയാള്‍  എച്  ഐ  വി  റി സല്ട്ടി ന്റെ  പകര്‍പ്പുമായി എന്നെ  സമീപിച്ചപ്പോഴാണ്   ആത്മഹത്യയുടെ  അനിവാര്യത ഞാന്‍ തിരി ച്ച റി ഞ്ഞത്

പലിശ ക്കെടുത്ത  ഒരു ഇടപാടുകാരനില്‍ നിന്നും  കുറച്ചു തുക കിട്ടാനുണ്ടെന്ന്  വിശ്വസിപ്പിച്ചാണ്  അയാളെന്നെ വിജനമായ ഈ  മരുഭൂമിയിലെത്തിച്ചത്.

ഒരു ചുഴലി  രൂപപ്പെടുത്തിയ മണല്‍ ക്കുഴിയിലേക്ക്  പ്രകൃതി തന്നെ അയാളുടെ മൃത ദേഹം  സംസ്കരിച്ചു.

അനേകം മണല്‍ ക്കുന്നുകള്‍  സമാന്തരങ്ങളായി രൂപപ്പെട്ട കുന്നുകള്‍ വകഞ്ഞു മാറ്റി
എന്റെ വാഹനം നഗരം ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ്  മുന്‍ സീറ്റിലി രുന്ന ആകവര്‍   ഞാന്‍ ശ്രദ്ധിച്ചത്.

അല്പംമുഷിഞ്ഞ  നോട്ടുകലുമൊരു മേല്‍ വിലാസവുമായിരുന്നു അതില്‍..
ഹേമലത ടി
താന്നിക്കല്‍  വീട്
കൂട്ടാലിട ,നരിപ്പറ്റ
കോഴിക്കോട് ജില്ല.

എങ്ങോ ട്ടൊ ക്കെയോ എന്തൊക്കെയോ ലക്ഷ്യത്തിലേക്ക്  കുതിക്കുന്ന വാഹനങ്ങള്‍  നഗരാ രംഭത്തിലെ  ഏറ്റവും വലിയ സിഗ്നലില്‍ തങ്ങളുടെ ഊഴം  കാത്തിരിക്കുമ്പോള്‍ ആത്മഹത്യ  ഒന്നിനുമൊരു പരിഹാര മാവുന്നില്ല എന്ന എന്റെ വിശ്വാസം  നൂറു ശതമാനം  ശരിയായിരുന്നു എന്ന് ഞാനറിഞ്ഞു.